December 13, 2010

ഒരു മഞ്ഞു കാലം

മഞ്ഞു പെയ്തിറങ്ങുന്നു. തണുപ്പിന്റെ കാഠിന്യം സഹിക്കുന്നില്ല. ബൈക്കില്‍ നാട്ടിലേക്കുള്ള യാത്രയിലാണ.് ഇപ്പോള്‍ പത്തിരുമ്പതു ദിവസമായി മെഡിക്കല്‍ കോളേളജിലാണ്. പല്ലുകള്‍ കൂട്ടിയടിക്കുന്നു.  നാട്ടിലെത്തിയപ്പോള്‍ രാവിലെ ഏഴു മണി കഴിഞ്ഞിരിക്കുന്നു. കുട്ടികള്‍ റോഡിന് വശം ചേര്‍ന്ന് മദ്രസയിലേക്ക് പോകുന്ന കാഴ്ച. എന്റെ ഓര്‍മയില്‍ ചെറുപ്പത്തിലെ തണുത്തു വിറക്കുന്ന പ്രഭാതങ്ങളിലെ മദ്രസയിലേക്കും സ്ക്കൂളിലേക്കുമുള്ള യാത്രയുടെ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു.
മാവിന്‍ ചോട്ടില്‍ കഴിഞ്ഞ ദിവസം അടിച്ചു കൂട്ടിയ ചവലകള്‍ക്ക് പേപ്പറില്‍ തീ കൊടുത്ത് പതുക്കെ തീ പടര്‍ത്തി.  ആദ്യം കൈപ്പത്തി പിന്നെ തീ പടരുന്നതിനനുസരിച്ച് തീയിട്ട ചവല കൂട്ടത്തിന്റെ അടുത്ത് നിന്ന് പതുക്കെ അകലാന്‍ തുടങ്ങും. മുഖം നന്നായി ചൂടാകുമ്പോള്‍ പുറം തിരിഞ്ഞു നിന്നും തീക്കായല്‍ എന്ന തണുപ്പാക്കാല വിനോദം സൂര്യന്റെ ഉദയം വരെയോ. മദ്രസയില്‍ പോകുക എന്ന ചിന്തയോ ഉമ്മയുടെ ഓര്‍മ്മപ്പെടുത്തല്ലോ വരുന്നത് വരെയോ നീളും. പിന്നെ കിണറ്റില്‍ നിന്ന് കോരുന്ന വെള്ളത്തില്‍ ഒരു കുളി. തണുപ്പിന്റെ കാഠിനും വെളിവാക്കുന്ന വിറയലോടെ വസ്ത്രം മാറി പ്രാതലും കഴിച്ച് ഒരു ഓട്ടം.
വയല്‍ വരമ്പിലൂടെ മദ്രസ ലക്ഷ്യമാക്കിയുള്ള ഓട്ടത്തില്‍ വരമ്പിലേക്ക് ചായ്ഞ്ഞ് നില്‍ക്കുന്ന നെല്ലോല്ലകളില്‍ നിന്ന് മഞ്ഞു തുള്ളികല്‍ പറ്റി ചെറുപ്പ് കാലില്‍ നിന്ന് വഴുതി മാറി  കളിക്കും. പിന്നെ ഒന്നര മണിക്കൂറിന്റെ മത പഠനം. പിന്നെ ഒന്‍മ്പത് മണിയോടെ സ്ക്കൂളിലേക്കുള്ള ചിന്തയിലാവും കുട്ടികള്‍. മദ്രസ കഴിയുമ്പോള്‍ "നഹ്മതുമന്‍ അല്ലമനാ മാല്ലാ. നഷ്ക്കുറുഹു വഹതാനാ.... റഹ്മാന്‍...റഹ്മാന്‍'' എന്ന പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ ചെല്ലുപ്പോള്‍ കുട്ടികള്‍ മദ്രസയുടെ മുമ്പിലെ റോഡിലെത്തിയിരിക്കും. പിന്നെ മദ്രസയുടെ അടുത്ത വീടുകളിലെ പറമ്പില്‍ നിന്നും ചാമ്പക്ക, പേരക്ക, സപ്പോട്ട, പുള്ളി എന്നിവ ശേഖരിക്കുന്ന തിരക്കിലാണ്.
ചിലര്‍ക്ക് ക്ളാസ്സ് സമയങ്ങളില്‍ അടിയുണ്ടാക്കിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ശത്രുവായി മാറിയ സുഹൃത്തിനെ പറ്റി. തൈ കവുങ്ങിനു മുകളില്‍ പേന ഉപയോഗിച്ച് അവന്റെ  ഇരട്ട പേര് എഴുതി വെയ്ക്കുക എന്നതിലായിരിക്കും. സമയം ചിലവഴിക്കുക.
സ്ക്കൂളിലേക്കുള്ള യാത്രയില്‍ കാഞ്ഞിര കുറ്റിയില്‍ കല്ലു പെറിക്കിവെച്ച് അടി കൊളളാതിരിക്കാനുള്ള മുന്‍കരുതെല്ലെടുക്കും.  അങ്ങാടിലെത്തി ക്യൂ നിന്ന് ബസില്‍ കയറും. പത്ത് പൈസക്കുള്ള യാത്രയില്‍ നല്ല തിക്കും തിരക്കും സഹിക്കണം. സ്ക്കൂളില്‍ നിന്ന് തിരിച്ചുള്ള യാത്രകളും ഇത്തരത്തില്‍ തന്നെയായിരുക്കും.
വൈകുന്നേരം കളി കഴിഞ്ഞ്. രാവിലെ തീ കായാനുള്ള ചവലയും വാരികൂട്ടി. പിന്നെ ഒരു കുളിയുണ്ട്. അതും വളരെ പ്രയാസമുള്ളതാണ്. സന്ധ്യയോടെ അന്തരീക്ഷം വീണ്ടും തണുക്കാന്‍ തുടങ്ങും. പിന്നെ കണ്ണുമടച്ച് വെള്ളം മേലേക്ക് ഒഴിക്കും. ഈ കുളിയില്‍ തണുപ്പു കുറയും. പുസ്തക വായനയും കഴിഞ്ഞ് ഉറക്കച്ചടവില്‍ ഭക്ഷണം കഴിച്ച്. പുതപ്പിനുള്ളില്‍ ഊള്ളിയിടുമ്പോള്‍ പുറത്ത് മഞ്ഞ് പുക പാറി കളിക്കുന്നുണ്ടാവും.

December 1, 2010

ഓണത്തിനിടക്ക് ചില പുട്ടു കച്ചോടങ്ങള്‍.

തിങ്കളാഴ്ച വൈകുന്നേരം 6 മണി. ഇപ്പോള്‍ എന്താണെന്നറിയില്ല. 6 മണിക്ക് തന്നെ ഇരുട്ടു പരക്കുന്നു. പകല്‍ കുറവാണോ അതോ രാത്രി കൂടുതലാണെന്നോ അറിയില്ല. പ്രകൃതിയുടെ ഈ പ്രതിഭാസം തന്നെ സംശയത്തിന്റെ നിഴലിലാണെന്റെ മുമ്പില്‍. എന്തിനും എല്ലാവര്‍ക്കും സംശയമാണ്. ഈ സംശയങ്ങളെന്നു തീരുമെന്ന ചോദ്യത്തിന് ലോകാവസാനം വരെ, എന്നേ നമ്മുക്ക് ഇപ്പോള്‍ പറയാന്‍ പറ്റു. ലോകാവസാനത്തോടെ ദൈവസന്നിദ്ധിയില്‍ എത്തുമെന്ന് വിശ്വസിക്കുന്ന ബഹുഭൂരിപക്ഷത്തിന് വേണ്ടി പറയുമ്പോള്‍ "അവിടെയും മനുഷ്യന്റെ സംശയങ്ങള്‍ തുടരുമോ?.''എന്നതില്‍ ഞാനും സംശയത്തിലാണ്.

നമ്മുടെ വിഷയം ഇതുപോലെ ഉത്തരം കിട്ടാത്ത ഒന്നല്ല. എന്ന് തീര്‍ത്തു പറയാന്‍ വയ്യ. തിളക്കമുള്ള കോപ്പയിലെ ചൂടുള്ള ചായയും. പത്രങ്ങളിലെ ചൂടുള്ള വാര്‍ത്തകളും. മലയാളത്തിന്റെ സുപ്രഭാതങ്ങളെ ഉന്മേശത്തിലാക്കുമ്പോള്‍. സ്ഥിരം വിഭവങ്ങളില്‍ കേരളീയനിഷ്ടം കുറച്ചു കാലം മുമ്പ് വരെ പീഡനമായിന്നെങ്കില്‍ കഥമാറിയിരിക്കുന്നു. നല്ല പരദൂഷണം, ഭീകരവാദം, ത്രീവ്രവാദം ഇവ മൂന്നും നല്ല കല്ല് വച്ച നുണയില്‍ സമം ചേര്‍ത്ത വിഭവമില്ലെങ്കില്‍ ഒരു ഗതികിട്ടാത്ത സ്ഥിതിയായിരിക്കുന്നു. അതിന് ഹരം പകരാന്‍ കുറെ മതേതരക്കാരും മനുഷ്യാവകാശക്കാരും പ്രാസ്ഥാനികരും പാര്‍ട്ടിക്കാരും പട്ടക്കാരും മത്സരിക്കുകയാണിവിടെ,.

തോട്ടിലെ വെള്ളത്തിന് നല്ല കലക്കാണ്. വയലിലെ വെള്ളത്തിനും നല്ല കലക്ക്. കലക്കില്‍ മീന്‍ പിടിക്കുകയെന്നത് യുവാക്കളുടെയും കുട്ടികളുടെയും ഒരു ഇഷ്ട്ട വിനോദവുമാണ്. അപ്പോള്‍ നമ്മള്‍ പറഞ്ഞത് ത്രീവ്രവാദം ഭീകരവാദം. നാട്ടിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ ഭീകരവാദത്തിന് സാധ്യതയില്ല. അതിനു മാത്രം മനസാന്നിധ്യം ഉള്ളവരായി ആരും തന്നെയില്ല. ത്രീവ്രവാദത്തെ ഭീകരവാദമായി തെറ്റിധരിച്ച നമ്മുടെ നാട്ടുക്കാരുടെ ഇടയില്‍ ഇപ്പോള്‍ ത്രീവ്രവാദിയും ഭീകരനും ഒന്നായിരിക്കുന്നു. കാലം തെററി പെയ്യുന്ന ഇപ്പോഴത്തെ മഴ പോലെ എല്ലാം ഒരു തരം പ്രവചിക്കാന്‍ പററാത്ത സ്ഥിതി. ദാരിദ്ര രേഖകള്‍ക്ക് താഴെ ജനം പെരുകുമ്പോള്‍. നാട്ടിലെ ചില പുതു പണക്കാരന്റെ പുരോഗതി നാടിന്റെ പുരോഗതിയായി ചിത്രീകരിക്കപ്പെടുകയാണിവിടെ.
പിന്നോക്ക സമുദായക്കാര്‍ക്കും ദലിതനും ആദിവാസിയേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നവനും ഇപ്പോള്‍ കച്ചവട കണ്ണുകളോടെ ജനത്തിനെ നോക്കുന്നു. ന്യായമായതിനു പോലും വാദിക്കാന്‍ പാടില്ല. ത്രീവ്രവാദിയെന്നു മുദ്രണം ചെയ്തു കളയും. മുദ്ര കിട്ടിയാല്‍ അവരെ സഹായിക്കാനുമുണ്ട് ഇവിടെ പാര്‍ട്ടിക്കാരും പട്ടക്കാരും. ഒന്നു ചീഴുമ്പോള്‍ മറെറന്നിനു വള്ളമാകുമെന്ന പ്രകൃതി നിയമം ഇവിടെ അക്ഷരാര്‍ത്ഥത്തിന്‍ ശരിയാവുന്നു. വീണു കിട്ടാന്‍ കാത്തിരിക്കുകയാണിവിടെ കൈ പിടിച്ച് ഉയര്‍ത്താന്‍. പക്ഷേ, ഒരു കാര്യം പിന്നെ ആ കൈ വിട്ടു കിട്ടാന്‍ കുറച്ചു പെടാപ്പാട് പെടേണ്ടി വരും. കൈ വെട്ടി പോകാതെയും നോക്കിയാല്‍ സ്വന്തത്തിന് നല്ലത്. ഞാനൊരു ചെറിയ സംഭവം പറയാം. നാട്ടിലെ ചില യുവാക്കള്‍ ഒരു ചെറിയ പ്രശ്നത്തില്‍ സത്യമായ കാര്യം മുഖം നോക്കാതെ പറഞ്ഞു. പ്രശ്നം നാലുപേരു ചര്‍ച്ചക്ക് എടുത്തപ്പോള്‍, ചില പകല്‍ മതേതര വാദികളായ വര്‍ഗീയ വാദികള്‍ക്ക് തോന്നി ഈ യുവാക്കളെ ഒതുക്കാന്‍ കിട്ടിയ അവസരമാണെന്ന്. പോലീസായി പുക്കാറായി.
നിയമം നിയമത്തിന്റെ വഴിയെ എന്ന നിലയില്‍ യുവാക്കള്‍ നീങ്ങിപ്പോള്‍, അവിടെയതാ നാട്ടിലെ മറു ചേരി വര്‍ഗീയ വാദികളുടെ രംഗ പ്രവേശം. അവരുടെ പ്രസ്ഥാവന വന്നു. "പ്രശ്നം ഞങ്ങള്‍ക്ക് വിടണം, ആരു ഒരു ചുക്കും ചെയ്യില്ല, ഒരു കാര്യം. നിങ്ങള്‍ ഞങ്ങളോപ്പം നില്‍ക്കണം''. പ്രശ്നത്തില്‍ അവര്‍ക്ക് ഇടപ്പെടാനുള്ള അവസരമില്ലാതെ മതമില്ലാത്ത ജീവനെ വച്ച് കാര്യങ്ങള്‍ തീര്‍ത്തു. പിന്നീട് ഒരു കാര്യം മനസിലായി. യുവാക്കളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഈ മൂരാച്ചി മതേതരക്കാര്‍ തന്നെ പ്രശ്ന പരിഹാരമെന്ന വ്യജേന മതേതര വര്‍ഗീയ വാദികള്‍ക്ക് യുവാക്കളുടെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുത്തു. വെടക്കാക്കി തനിക്കാകുന്ന ലൊടുക്കു വിദ്യയുമായി നാട്ടിലും മറു നാട്ടിലും പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനരത്തി. തല്ലി കൊള്ളിത്തരം മാത്രം വശത്താക്കിയ മാന്യദ്ദേഹങ്ങളുടെ സംരക്ഷണ മേറെറടുത്തും ഇവരുടെ മെമ്പര്‍ഷിപ്പ് വിതരണം തുടരുകയാണ്.
വളര്‍ച്ചയുടെ തോത് പറഞ്ഞാണ് ഇത്തരക്കാരുടെ ജന സ്വീകാര്യത തെളിയ്ക്കുന്നത്. സമയമില്ലാതെ ഓടുന്ന ആധുനിക മനുഷ്യന് ഇപ്പോള്‍ സമയ നഷ്ട്ടമില്ലാതാക്കാന്‍ അവന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ആരു വന്നലും മുന്‍പിന്‍ ചിന്തിക്കാതെ എല്ലാം സമര്‍പ്പിക്കും. ഈ കാരണത്താല്‍ തന്നെ ഇത്തരക്കാരുടെ പിന്നില്‍ തല്‍പ്പര കക്ഷികളുടെ നീണ്ട നിര കാണുന്നതില്‍ വലിയ അല്‍ഭുതമില്ല. "ധീരാവീരാ നേതാവേ, ധീരതയോടെ നയിച്ചോള്ളു, ലക്ഷം. ലക്ഷം പിന്നാലെ''. മുദ്രാവാക്യങ്ങള്‍ നമ്മള്‍ കേട്ടുമടുത്തതാണ്. ഈ ലക്ഷം ലക്ഷം മുമ്പു പാര്‍ട്ടിക്കാര്‍ പറഞ്ഞിരുന്നത് ലക്ഷ കണക്കിന് ജനങ്ങളെയായിരുന്നെങ്കില്‍. ഇപ്പോള്‍ പാവം ജനങ്ങളെ കാണിച്ചു തട്ടിയും വെട്ടിയും പിരിച്ചുമെടുക്കുന്ന പണത്തിന്റെ ലക്ഷ കണക്കിനുള്ള പണത്തെ നോക്കിയാണെന്നതില്‍ ആര്‍ക്കും വിപരീത അഭിപ്രായവുമില്ല. മര്‍ദ്ദിതന്റെ കാവലാളായി മുന്നേറുന്നവര്‍ മതത്തെയും നീതി നിഷേധവും എങ്ങനെ പാര്‍ട്ടികള്‍ക്ക് അനുകൂലമാക്കാമെന്ന കച്ചവട താല്‍പ്പര്യത്തില്‍ വിലയിരുത്തുകയും. പുറംമേടിയില്‍ ജനങ്ങളുടെ കൈയ്യടി വാങ്ങുമ്പോള്‍ മനസിലാക്കുക ഏതു തരം വാദക്കാരും ആദ്യം മനുഷ്യവകാശം പറഞ്ഞു വന്നാലും കാലക്രമത്തില്‍ അധികാരത്തിന്റെ ചക്കര കുടത്തിലേക്കാണ് ഇവരുടെ പലായനം.

മതവും ആദര്‍ശവും സിദ്ധാന്തങ്ങളും മനുഷ്യന് ലഹരിയായിരിക്കുന്നു. വേഗതയില്‍ ഓടുന്ന മനുഷ്യന്‍ അതിന്റെ അടിമയുമായിരിക്കുന്നു. നാട്ടിലെ പുതിയ പാര്‍ട്ടിക്കാരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അറിയാം എല്ലാലവര്‍ക്കും അവരുടെ വ്യക്തിപരമായ കാര്യത്തിനാണ് എല്ലാ പ്രസ്ഥാനങ്ങളും. എന്നിട്ട് എടുത്താല്‍ പൊങ്ങാത്ത ആദര്‍ശവും പറയുന്നു. പറയുന്നത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക ഇരുപത്തിയഞ്ച് ശതമാനമെങ്കിലും. (തുടരും)


ഓര്‍മകളിലെ ഒരു പെരുന്നാള്‍ തിരക്ക്.

സൂര്യന്‍ പടിഞ്ഞാറില്‍ ഊള്ളിയിടുന്നു. ഞാന്‍ ചില സുഹൃത്തുകളും പുല്‍പറമ്പിലെ മാണിയുടെ ഇറച്ചി കടയില്‍ തൂക്കിയിട്ട പോത്തിന്റെ കൊറുവിന്റെ ഭംഗി നോക്കി. “എനിക്ക് ഒരു കിലോ” എന്ന് ആവര്‍ത്തിച്ച് അവര്‍ത്തിച്ച് പറഞ്ഞ് ഇറച്ചിയുടെ ലഭ്യത ഉറപ്പാക്കുന്ന തിരക്കിലാണ് പലരും. മറ്റു ചിലരാകട്ടെ നാട്ടിലെ മനുഷ്യരുടെ ഇറച്ചി വെട്ടുന്ന തിരക്കിലാണ്. എല്ലാം നല്ല തകൃതിയിലാണ്. മോലിയാക്കയുടെ വീട്ടില്‍ നിന്ന് മടക്കത്തില്‍ മൈലാഞ്ചി പറിക്കണം. കബീറാക്കയുടെ കടയില്‍ നിന്ന് പുതിയ കുപ്പായം തുന്നിയതും വാങ്ങണം. എനിക്ക് അങ്ങനെ അല്ലറ ചില്ലറ പണികളുണ്ട്.
“അല്ല, സത്യത്തില്‍ നാളെ പെരുന്നാള് ആകുമോ.” ആളേ എനിക്ക് അത്ര പരിചയമില്ല. എന്നാലും അയാളുടെ ആ സംശയം എനിക്കുമുണ്ടായിരന്നു. “പിന്നെ നാളെ ആയില്ലെങ്കില്. ചേന്ദല്ലൂരും മുക്കത്തും എല്ലാരും അറുത്തീണ്”. എന്തായാലും നാളെ തന്നെ പെരുന്നാള്.” അവിടെ കൂടി നിന്ന ഒരു പെരുത്ത മനുഷ്യന്‍ പറഞ്ഞു. അയാളുടെ വലിപ്പം കണ്ടിട്ടോ എന്നറിയില്ല, ആരു മറത്ത് ഒന്നും പറഞ്ഞില്ല. പെരുന്നാള്‍ നാളെയാകുക എന്നത് അയാളുടെ മാത്രമല്ല. ഇറച്ചി വാങ്ങിയവരുടെയും വാങ്ങാന്‍ നില്‍ക്കുന്ന ഞങ്ങളുടെയും ആവശ്യമായി മാറിയിരുന്നു. ഇപ്പോഴും എന്റെ സംശയം പിറവി കാണുന്നതിന് അനുസരിച്ചാണോ അതോ കുറച്ചു വില്‍പ്പനക്കാരുടെ ഊഹത്തിനാണോ പെരുന്നാള് ഉറപ്പിക്കുന്നതെന്നാണ്.
ഇറച്ചി വാങ്ങി വിരയില്‍ തൂക്കി. തിരിച്ചുള്ള നടത്തത്തില്‍ വേഗത കൂടുതലായിരിക്കും. പെരുന്നാളിന്റെ ഒരു നറുമണം എവിടെയോ അടിച്ചു വീശി തുടങ്ങിയിരിക്കും. പുല്‍പറമ്പിലെ വയലില്‍ കെട്ടിയ ബലി മൃഗത്തെ കാണുമ്പോള്‍ തക്ബീറു ചെല്ലും. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ വീട്ടില്‍ നിന്ന് ഞാന്‍ പോറ്റി വളര്‍ത്തിയ ഒരു മൂരി കുട്ടനെ ബലിയറുത്തു. ദൈവം ശരിക്കും ഈ പ്രവൃത്തിയിലൂടെ മനുഷ്യന്റെ അര്‍പ്പണ ബോധത്തെ തൊട്ടുണര്‍ത്തുകയാണെന്ന് എനിക്ക് ബോധ്യമായി. കഴുത്തില്‍ കത്തി വച്ചപ്പോള്‍ ആ മൃഗം മുഖത്തേക്ക് ഒരു നോട്ടം നോക്കി. മറക്കില്ല ആ കാഴ്ച. ദൈവ വിധിയാണ്. പുണ്യ പ്രവര്‍ത്തിയാണെന്നുള്ള ചിന്തയില്ലായിരുന്നെങ്കില്‍ ഞാന്‍ ആ ബലിമൃഗത്തിനെ അറുക്കാന്‍ അനുവദിക്കില്ലായിരുന്നു. ഇപ്പോഴുള്ള ബലി കര്‍മ്മങ്ങളില്‍ ഉരുവും ബലി അറുക്കുന്നവനും തമ്മില്‍ ബലി കര്‍മ്മം നടക്കുന്ന പറമ്പില്‍ വച്ച് കാണുന്ന ഒരു പരിചയം മാത്രമേ ഉള്ളു. ഫ്രിഡ്ജുള്ള വീടുകളുടെ അയല്‍പക്കങ്ങളില്‍ നിന്നും  ഇറച്ചി കവറുകള്‍ കൂട്ടമായി വരുമ്പോള്‍ പിറുപിറുപ്പോടെയാണെങ്കിലും വീട്ടുക്കാര്‍ വാങ്ങി വയ്ക്കുന്നു.  എല്ലാം സല്‍ കര്‍മമാണ്. കര്‍മത്തിന്റെ പുണ്യം പ്രവര്‍ത്തിയില്‍ ഇല്ലാതെയാവുന്നുവോ.
മഗ്രിബ് നമസ്ക്കാരത്തോടെ തുടങ്ങുന്ന തക്ബീര്‍ ധ്വനികള്‍ പള്ളികളില്‍ നിന്നുയരുമ്പോള്‍ എവിടെയും പെരുന്നാളിന്റെ ആഘോഷങ്ങള്‍ തുടങ്ങുകയായി. കുട്ടികള്‍ കൂട്ടമായി വന്ന് പള്ളിയില്‍ തക്ബീര്‍ ഏറ്റു ചൊല്ലുന്നു. തറയിട്ട കാഞ്ഞിരത്തിങ്ങല്‍ ഉമ്മറാക്കയുടെ തക്ബീറിന്റെ മാധുര്യം ഇന്നും എന്റെ ചെവിയില്‍ പ്രതിധ്വനിക്കുന്നു. വെസ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ അന്‍സാറില്‍ ഏറ്റവും സുന്ദരമായി തക്ബീര്‍ ചൊല്ലി എല്ലാവരുടെയും മനസില്‍ ഇടം നേടിയവര്‍ നമ്മോട് വിട പറഞ്ഞു പോയ ഉമ്മറാക്ക. പിന്നെ നമ്മുടെ വലിയക്കണ്ടത്തില്‍ മുസ്തഫയുമായിരുന്നു. താളത്തിലുള്ള തക്ബീല്‍ വിളി കേള്‍വിക്കാരനും കൂടെ ഏറ്റു ചെല്ലുന്നവര്‍ക്കും ഒരു പോലെ ഊര്‍ജ്ജം പകര്‍ന്നിരുന്നു.
അക്കിരടത്തില്‍ അബ്ദുറഹിമാന്റെ കുട്ടികളുടെ കളിസാധന പീടിക കുട്ടികളായ എന്റെയും സുഹൃത്തുകളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു. വിരിയുന്ന പൂവും തമ്മില്‍ കൊത്തുന്ന കോഴിയും കമ്പില്‍ ചാടിയിറങ്ങുന്ന കുരങ്ങനും, ബലൂണും കാറും ബസ്സും ലോറിയും എല്ലാം ഒരു പത്ത് ഇരുപത്തിയഞ്ചു രൂപയ്ക്ക് വാങ്ങാവുന്ന ഒരു അപൂര്‍വ്വ കമ്പോളം. കാലങ്ങള്‍ മാറിയപ്പോള്‍ വാട്ടര്‍ ബലൂണും റിമോര്‍ട്ട് കാറും രംഗം കീഴടക്കിയപ്പോള്‍ ഇരുപത്തിയഞ്ചില്‍ നിന്ന് നൂറുകളിലേക്ക് കുട്ടി കമ്പോളം വികസിച്ചു.
കാലത്തിന്റെ മാറ്റത്തില്‍ ഞാനും പെരുന്നാളിനെ ഒരു കച്ചവട കണോടെ നോക്കി തുടങ്ങി. സിപപ്പ് എന്ന കവറിലെ ഐസ്. കച്ചവടത്തിലൂടെ ഞാനും പെരുന്നാള്‍ പണം കണ്ടെത്തി തുടങ്ങി. തേങ്ങാ പാലുകൊണ്ട് തീര്‍ത്ത പാല്‍ ഐസ്സും മുന്തിരിയില്‍ തീര്‍ത്ത ഐസ്സും വിറ്റ് പള്ളി വിട്ട് ആളുകള്‍ നീങ്ങുമ്പോയേക്കും എന്റെ വ്യാപാരവും തീരും. പിന്നെ തറവാട്ടില്‍ ചെന്ന് ഭക്ഷണത്തിന് ശേഷം. കുടുംബ വീടുകളിലേക്ക് പുറപ്പെടുന്ന ഏതെങ്കിലും കൂട്ടത്തില്‍ ചേര്‍ന്ന് കുടുംബ സന്ദര്‍ശനത്തോടെ പെരുന്നാള്‍ ആഘോഷത്തിന്റെ കാര്യ പരിപാടിയിലേക്ക് കടക്കും. കുട്ടികാലത്തെ ആഘോഷത്തിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ഇപ്പോഴും ആഘോഷങ്ങളില്‍ ഞാനുണ്ടാവാറുണ്ട്.
വാല്‍കഷ്ണം: ഒരു ബലി പെരുന്നാളിന് പേവുംതോട്ടത്തിലെ താഴത്ത് ഒരുക്കിയ ബലി അറുക്കല്‍ കേന്ദ്രത്തില്‍ ഒളിയത്തിന്റെ ഇറച്ചിയും കാത്ത് പെരുന്നാള്‍ തീര്‍ന്ന് പോയതിന്റെ വേദന കരഞ്ഞ് തീര്‍ത്തിട്ടുമുണ്ട്. ഇപ്പോള്‍ ഇറച്ചി വീടുകളില്‍ എത്തും. എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണിത്.
എന്റെ സുഹൃത്തുക്കളായ വായനക്കാര്‍ക്ക് ബലി പെരുന്നാല്‍ ആശംസകള്‍. നിങ്ങള്‍ക്ക് ആശംസകള്‍ എഴുതി തീര്‍ന്നതും എന്റെ സുഹൃത്ത്   സബ് നു ഒരു ആണ്‍കുട്ടിയുടെ പിതാവായതിന്റെ സന്തോഷ വാര്‍ത്തയും എന്നെ തേടിയെത്തി. “അവന്‍ ഒരു ആണ്‍കുട്ടിയാവട്ടെ എന്ന് ഞാന്‍ ആശംസിച്ചു.