December 13, 2010

ഒരു മഞ്ഞു കാലം

മഞ്ഞു പെയ്തിറങ്ങുന്നു. തണുപ്പിന്റെ കാഠിന്യം സഹിക്കുന്നില്ല. ബൈക്കില്‍ നാട്ടിലേക്കുള്ള യാത്രയിലാണ.് ഇപ്പോള്‍ പത്തിരുമ്പതു ദിവസമായി മെഡിക്കല്‍ കോളേളജിലാണ്. പല്ലുകള്‍ കൂട്ടിയടിക്കുന്നു.  നാട്ടിലെത്തിയപ്പോള്‍ രാവിലെ ഏഴു മണി കഴിഞ്ഞിരിക്കുന്നു. കുട്ടികള്‍ റോഡിന് വശം ചേര്‍ന്ന് മദ്രസയിലേക്ക് പോകുന്ന കാഴ്ച. എന്റെ ഓര്‍മയില്‍ ചെറുപ്പത്തിലെ തണുത്തു വിറക്കുന്ന പ്രഭാതങ്ങളിലെ മദ്രസയിലേക്കും സ്ക്കൂളിലേക്കുമുള്ള യാത്രയുടെ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു.
മാവിന്‍ ചോട്ടില്‍ കഴിഞ്ഞ ദിവസം അടിച്ചു കൂട്ടിയ ചവലകള്‍ക്ക് പേപ്പറില്‍ തീ കൊടുത്ത് പതുക്കെ തീ പടര്‍ത്തി.  ആദ്യം കൈപ്പത്തി പിന്നെ തീ പടരുന്നതിനനുസരിച്ച് തീയിട്ട ചവല കൂട്ടത്തിന്റെ അടുത്ത് നിന്ന് പതുക്കെ അകലാന്‍ തുടങ്ങും. മുഖം നന്നായി ചൂടാകുമ്പോള്‍ പുറം തിരിഞ്ഞു നിന്നും തീക്കായല്‍ എന്ന തണുപ്പാക്കാല വിനോദം സൂര്യന്റെ ഉദയം വരെയോ. മദ്രസയില്‍ പോകുക എന്ന ചിന്തയോ ഉമ്മയുടെ ഓര്‍മ്മപ്പെടുത്തല്ലോ വരുന്നത് വരെയോ നീളും. പിന്നെ കിണറ്റില്‍ നിന്ന് കോരുന്ന വെള്ളത്തില്‍ ഒരു കുളി. തണുപ്പിന്റെ കാഠിനും വെളിവാക്കുന്ന വിറയലോടെ വസ്ത്രം മാറി പ്രാതലും കഴിച്ച് ഒരു ഓട്ടം.
വയല്‍ വരമ്പിലൂടെ മദ്രസ ലക്ഷ്യമാക്കിയുള്ള ഓട്ടത്തില്‍ വരമ്പിലേക്ക് ചായ്ഞ്ഞ് നില്‍ക്കുന്ന നെല്ലോല്ലകളില്‍ നിന്ന് മഞ്ഞു തുള്ളികല്‍ പറ്റി ചെറുപ്പ് കാലില്‍ നിന്ന് വഴുതി മാറി  കളിക്കും. പിന്നെ ഒന്നര മണിക്കൂറിന്റെ മത പഠനം. പിന്നെ ഒന്‍മ്പത് മണിയോടെ സ്ക്കൂളിലേക്കുള്ള ചിന്തയിലാവും കുട്ടികള്‍. മദ്രസ കഴിയുമ്പോള്‍ "നഹ്മതുമന്‍ അല്ലമനാ മാല്ലാ. നഷ്ക്കുറുഹു വഹതാനാ.... റഹ്മാന്‍...റഹ്മാന്‍'' എന്ന പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ ചെല്ലുപ്പോള്‍ കുട്ടികള്‍ മദ്രസയുടെ മുമ്പിലെ റോഡിലെത്തിയിരിക്കും. പിന്നെ മദ്രസയുടെ അടുത്ത വീടുകളിലെ പറമ്പില്‍ നിന്നും ചാമ്പക്ക, പേരക്ക, സപ്പോട്ട, പുള്ളി എന്നിവ ശേഖരിക്കുന്ന തിരക്കിലാണ്.
ചിലര്‍ക്ക് ക്ളാസ്സ് സമയങ്ങളില്‍ അടിയുണ്ടാക്കിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ശത്രുവായി മാറിയ സുഹൃത്തിനെ പറ്റി. തൈ കവുങ്ങിനു മുകളില്‍ പേന ഉപയോഗിച്ച് അവന്റെ  ഇരട്ട പേര് എഴുതി വെയ്ക്കുക എന്നതിലായിരിക്കും. സമയം ചിലവഴിക്കുക.
സ്ക്കൂളിലേക്കുള്ള യാത്രയില്‍ കാഞ്ഞിര കുറ്റിയില്‍ കല്ലു പെറിക്കിവെച്ച് അടി കൊളളാതിരിക്കാനുള്ള മുന്‍കരുതെല്ലെടുക്കും.  അങ്ങാടിലെത്തി ക്യൂ നിന്ന് ബസില്‍ കയറും. പത്ത് പൈസക്കുള്ള യാത്രയില്‍ നല്ല തിക്കും തിരക്കും സഹിക്കണം. സ്ക്കൂളില്‍ നിന്ന് തിരിച്ചുള്ള യാത്രകളും ഇത്തരത്തില്‍ തന്നെയായിരുക്കും.
വൈകുന്നേരം കളി കഴിഞ്ഞ്. രാവിലെ തീ കായാനുള്ള ചവലയും വാരികൂട്ടി. പിന്നെ ഒരു കുളിയുണ്ട്. അതും വളരെ പ്രയാസമുള്ളതാണ്. സന്ധ്യയോടെ അന്തരീക്ഷം വീണ്ടും തണുക്കാന്‍ തുടങ്ങും. പിന്നെ കണ്ണുമടച്ച് വെള്ളം മേലേക്ക് ഒഴിക്കും. ഈ കുളിയില്‍ തണുപ്പു കുറയും. പുസ്തക വായനയും കഴിഞ്ഞ് ഉറക്കച്ചടവില്‍ ഭക്ഷണം കഴിച്ച്. പുതപ്പിനുള്ളില്‍ ഊള്ളിയിടുമ്പോള്‍ പുറത്ത് മഞ്ഞ് പുക പാറി കളിക്കുന്നുണ്ടാവും.

2 comments:

TPShukooR said...

കുട്ടിക്കാലം ഓര്‍മിപ്പിക്കുന്ന രചന. ഹൃദ്യമായ അവതരണം. കൂടുതല്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍.

വിനയന്‍ said...

മനസ്സില്‍ തെന്നിയകലുന്ന ഓര്‍മകൂട്ടുകള്‍ ഇന്നത്തെ തലമുറ്രകള്‍ക്ക് ഇല്ലാതെ പൊകുമ്പൊള്‍ നമുക്ക് അതില്‍ അഭിമാനിക്കാം.പുഥിയ പ്ലാസ്റ്റിക് തലമുറകള്‍ അസൂയപ്പെടട്ടെ.