November 9, 2011

വേട്ടയാടപ്പെടുന്ന മതേതരവാദികള്‍

ഇന്ത്യയെന്ന ജനാതിപത്യ രാജ്യത്ത് മതേതരത്വം നിലനിര്‍ത്താനും ദേശീയ മൂല്യങ്ങള്‍ക്കായി നില കൊള്ളുകയെന്നതും തികച്ചും ദേശാസ്നേഹിയായ ഓരോ പൌരന്റെയും ധര്‍മമാണ്. എന്നാല്‍ മതേതരത്ത്വത്തിനായി നില കൊള്ളുന്നുവെന്ന ഒറ്റ കാരണത്താല്‍ നിരന്തരം മത സംഘടനകള്‍ വേട്ടയാടപ്പെടുന്നുവെന്ന് കവലകള്‍ തോറും പ്രസംഗിക്കുകയും ചാനലുകളിലും അച്ചടി പ്രസിദ്ധീകരണങ്ങളിലും പ്രചരിപ്പിക്കുകയും. ഈ വേട്ടയാടലുകളെ കുറിച്ച് വളരെ വ്യാകുലതയോടെ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെയും വലതു പക്ഷത്തേയും കാവിയണിതും കാവിയണിയാത്തവരുമായ പുരോഗമന ആശയക്കാര്‍. മതേതരത്വത്തിന്റെ കാവലാളുകള്‍ എന്ന് സ്വയം വിശേഷിപ്പിച്ച്. മതേതരവാദികള്‍ ചെര്‍ന്ന് നടത്തുന്ന ഈ പ്രചാരണത്തിന് വല്ല സത്യവുമുണ്ടോ. ഇവരുടെ പകല്‍ കിനാവുകള്‍ നടപ്പിലാവാത്തതിന്റെ ദുഃഖത്തില്‍ നിന്ന് ഉയര്‍ന്നുവന്നതാണോ ഈ വാദം. ഈ വര്‍ത്തമാന കാല സംഭവങ്ങളിലൂടെ ചില കുത്തികുറപ്പുകള്‍.
രാജ്യത്തിന്റയും നാടിന്റെയും തന്നെ മതേതര മുഖമുദ്രകളയായ ഇത്തരം സാമൂഹിക പ്രവര്‍ത്തകരുടെ  മതേതരത്വപരമായ ഏത് രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇവിടെത്തെ മതമൌലിക വാദികള്‍ക്ക് രസിക്കാതെ പോവുന്നതെന്ന ചോദ്യത്തിന് സത്യത്തില്‍ ഒരു പ്രശ്നവുമില്ലെന്നായിരിക്കും മതേതരക്കാരുടെ വേട്ടക്കാരെന്ന് ഇവര്‍ പ്രചരിപ്പിക്കുന്ന  മതമൌലിക വാദികളുടെ വശം. എന്നാല്‍ ചോദ്യം സ്വയം ചോദിക്കുകയും ഉത്തരം പറയുകയും ചെയ്യുന്നുവെന്ന വിചിത്രമായ രീതി മതേതരക്കാര്‍  പിന്‍തുടരുന്നത് കാരണം മതമൌലിക വാദികള്‍ക്ക് ഈ ചര്‍ച്ചയില്‍ പ്രവേശനമില്ല. മാത്രമല്ല. വര്‍ത്തമാന കാലത്തില്‍ ജനാതിപത്യ വ്യവസ്ഥയില്‍ ത്രീവ്രവാദിയും ഭീകരവാദിയും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ്  പ്രവര്‍ത്തിക്കുന്നതെന്ന തരത്തിലാണല്ലോ സര്‍ക്കാറിന്റെ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം. ചോദ്യവും ഉത്തരവും ഒരു ആശയത്തില്‍ നിന്നാവുമ്പോള്‍ വാദത്തിനും തര്‍ക്കത്തിനും സ്വന്തക്കാരോ അലെങ്കില്‍ സ്വന്തം മതത്തിലെ പരസ്പര പാര സംഘടനകളുടെയോ ഓശാന പാട്ടില്‍ വേട്ടമൃഗത്തെ കീഴ്പെടുത്താനുള്ള പട നയിക്കാന്‍ ശക്തിയും വൃത്തിയും വെടിപ്പുമുള്ള പാതയൊരുങ്ങുന്നു.
ഭീകരവാദത്തിന്റെയും ത്രീവ്രവാദത്തിന്റെയും വിളനിലമെന്ന് ഇവര്‍ പ്രചരിപ്പിച്ചിരുന്ന നമ്മുടെ രാജ്യത്തെ സംഘടനകള്‍ പലതും ജനാതിപത്യത്തിന്റെ പാതയില്‍ അണി ചേര്‍ന്നിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനത്തെ നോക്കി കാണുകയോ വിലയിരുത്തുകയോ ചെയ്യാതെ. ഇവരെല്ലാം ജനാതിപത്യത്തെ തകര്‍ക്കാനാണ് നിറം മാറുന്നതെന്ന പുതിയ വാദവുമായി ഇവര്‍ നിരന്തരം പിന്‍തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. വരും കാലത്ത് മാറിയാലും ജനപ്രിയമെന്ന് പറയുന്ന പാര്‍ട്ടികളുടെ അത്രയും ഒരു മാറ്റം ആരും പ്രതീക്ഷിക്കരുതെന്നും ഇവര്‍ മന്നറിപ്പ് നല്‍കുയും ശക്തമായി വാദിക്കുകയും വിധിയെഴുതുകയും ചെയ്യുന്നു. ആര്‍ക്കു വേണ്ടിയാണിത്. ഈ നീക്കത്തിനു പിന്നിലെ പുത്തനാശയക്കാരുടെ ലക്ഷ്യമെന്താണ്.
തങ്ങളുടെ ആശയ സംരക്ഷണത്തിനോ പ്രചാരണത്തിനോ ഇത്തരത്തിലുള്ള  പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആവശ്യമില്ലെന്ന്  ഇവര്‍ തന്നെ സമതിക്കുമ്പോള്‍. പ്രത്യേക ലക്ഷ്യമില്ലാതെയുള്ള പ്രവര്‍ത്തനം കൊണ്ട് സംഭവിക്കുന്നത്. രാജ്യത്തെ ജനാതിപത്യത്തിലും അതിന്റെ ആശയത്തിലും വിശ്വസിച്ച് നാടിന്റെ മുന്നേറ്റത്തില്‍ പങ്കാളികളാവാന്‍ മതാചാരങ്ങള്‍ക്കൊപ്പം രാഷ്ട്രീയ ചിന്തകളേയും നെഞ്ചോടു ചേര്‍ക്കുന്ന വിശ്വാസിയെ രാജ്യ ദ്രോഹികളായി മുദ്ര കുത്താന്‍ അജണ്ടകള്‍ പാസാക്കുന്ന  സാമ്രാജ്യത്വ ശക്തികളുടെയും അവരുടെ കാര്യസ്ഥരായ കാവി ശക്തികളുടെ കൈപ്പാവകളായി മാറുകയാണോ ഇത്തരം ഹമീദുമാരും എന്നെമുമാരും ചെയ്യുന്നത്.
സത്യവും മിഥ്യയും കള്ളവും എല്ലാം സമം ചേര്‍ത്ത് സ്വീകരണ മുറികളില്‍ വിളമ്പുന്ന ചാനല്‍ തരംഗത്തില്‍ ഈ പാവകളെ ഫലപ്രദമായി സാമ്രാജ്യത്വ കാവികള്‍ ശക്തികള്‍ ഉപയോഗിക്കുന്നതായി തോന്നുന്നിയിടം. ചാനല്‍ ചര്‍ച്ചകളില്‍ ഇത്തരക്കാരുടെ പ്രകടനം കാണുമ്പോഴാണ്. പലപ്പോഴും മുസ്ലിം സംഘടകളുമായി ബന്ധപ്പെട്ട് ത്രീവ്രവാദ ആരോപണമോ മറ്റു പ്രശ്നങ്ങളോ വരുമ്പോള്‍ ദൃശ്യ മാധ്യമങ്ങളിലും വര്‍ത്തമാന പത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന മതേതരവാദികള്‍. മുസ്ലിം സംഘടനകളേയും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളും മനുഷ്യ കുലത്തിന് ഒരു തരത്തിലും പ്രയോജനമില്ലാത്തതാണെന്ന തരത്തില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിടുവായത്വത്തിലൂടെ സമര്‍ത്തിക്കുകയും ചെയ്യുന്നതായി കാണാം.എന്നാല്‍ മറ്റു മതക്കാര്‍ കുറ്റാരോപിതരാവുമ്പോള്‍ ഇവരുടെ പ്രതികരണങ്ങള്‍ കാണാനാവുന്നില്ലെന്ന് മാത്രമല്ല. ഇത്തരം വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പിന്നാലെ നടന്ന് വിമര്‍ശിക്കാനോ അതിന് എതിരെ ജനശ്രദ്ധ ആകര്‍ക്ഷിക്കാനോ ഒരു വാക്ക് ഉരിയാടുന്നതായി കാണാറില്ല. മാത്രമല്ല. അവരുടെ പ്രശംസകള്‍ ഏറ്റു വാങ്ങുന്നതായും കാണാം.
എവിടെങ്കിലും ത്രീവ്രവാദവുമായി ഒരു മുസ്ലിമിനെ ബന്ധപ്പെടുത്തിയാല്‍ ചാനലുകള്‍ എഴുതിയ തിരക്കഥകളില്‍ തകര്‍ത്ത് അഭിനയിക്കാന്‍ കാട്ടുന്ന മിടുക്ക് ഇരകളാക്കപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടാലും അവരുടെ മോചനത്തിനായോ സത്യസന്ധമായി സംഭവത്തെ ജനത്തിന് മുമ്പിലെത്തിക്കാനോ വാ തുറക്കാറില്ലെന്ന് പൊതു സംസാരം. ഇപ്പോള്‍ ത്രീവ്രവാദത്തിലും ഭീകരവാദത്തിലും മറ്റു മതക്കാരും കുറ്റാരോപിതരായപ്പോള്‍. കാവികള്‍ നിയന്ത്രിക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ത്രീവ്രവാദവും ഭീകരതയും വിഷയമല്ലാതായപ്പോള്‍. ചാനല്‍ മുഖത്ത് പ്രത്യക്ഷപ്പെടാന്‍ പ്രവര്‍ത്തന മണ്ഡലം സ്വയം മാറ്റുകയോ മാറ്റപ്പെടുകയോ ചെയ്യ്തിരിക്കുന്നു.
വീര ദേശാഭിമാനി സ്വാതന്ത്യ്ര സമര നായകന്‍ മലബാര്‍ സിംഹം മുഹമ്മദ് അബ്ദുറഹിമാന്‍  സാഹിബിന്റെ ചരിത്രത്തെ ആസ്പദമാക്കി പി.ടി. കുഞ്ഞുമുഹമ്മദിന്റെ ചലചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും ഒന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. മുനീറു മുതല്‍ അച്ച്യുതാന്ദന്‍ വരെ സാമ്രജ്യത്യ ശക്തികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന വര്‍ത്തമാന കാലത്തില്‍ ഹമീദുമാരുടെ മലക്കം മറിച്ചിലുകള്‍ സംശയത്തോടെ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
മലബാറിലെ സ്വാതന്ത്യ്ര സമരത്തിലും മറ്റു രാഷ്ട്രീയ കാര്യങ്ങളിലും മറ്റു മതസ്ഥരിലെന്ന പോലെ മുസ്ലിങ്ങളും പങ്കു കൊണ്ടിരുന്നുവെന്നും 'മാപ്പിള ലഹള'എന്നത് ഹിന്ദുവും മുസല്‍മാനും തമ്മില്‍ നടന്നതെല്ലെന്നും ഹിന്ദുവും മുസ്ലിമും ഒന്നിച്ചു പോരാടിയ സ്വാതന്ത്യ്ര സമരമാണ്  മലബാര്‍ വിപ്ളവമെന്നും പാഠ പസ്കങ്ങളില്‍  പഠിപ്പിക്കാതെയും കാവികള്‍ക്ക് ഹിന്ദുവിനെതിരെ മാപ്പിള നയിച്ച യുദ്ധമായി  വാമൊഴി ചരിത്രം സൃഷ്ടിക്കാനും പൂയ്ത്തിവെച്ച ചരിത്രം കാലത്തിന്റെ യവനികയില്‍ ചലചിത്രമായി പുറത്തു വന്നപ്പോള്‍ സത്യങ്ങള്‍ ജനം മനസിലാക്കുമെന്ന് ഭയക്കുന്ന അഴിമതിയിലും വാണിഭത്തിലും മുങ്ങിയ രാഷ്ട്രീയക്കാരന്റെ പൊള്ളയായ വാചകങ്ങളായ 'സത്യ സന്ധതയിക്കും വിശ്വാസത്തിനും. രാഷ്ട്രീയത്തില്‍ സ്ഥാനമില്ല' എന്ന അവരുടെ മുദ്രാവാക്യം ജനം മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതം കാണുമ്പോള്‍ മാറ്റപ്പെടുകയും അത് മാതൃകയാക്കി മുന്നേറിയാല്‍ എന്നോ ചവറ്റു കൊട്ടയില്‍ തള്ളേണ്ട രാഷ്ട്രീയം ജനം തട്ടി മാറ്റുമെന്ന തിരിച്ചറിവില്‍. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ചരിത്രത്തെ വാമൊഴി ചരിത്രവും ഇത്തരം സൃഷ്ടികളെ വെറും കെട്ടുക്കഥകളായും  ജനത്തിന് മുമ്പില്‍ ചിത്രീകരിക്കാനുള്ള ഗുഢ നീക്കത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
'വീരപുത്രന്‍' എന്ന ചലചിത്ര ചിന്തകള്‍. രാജ്യത്ത് നിലവില്‍ പ്രചാരം ലഭിച്ചിട്ടുള്ള 'മുസ്ലിം'  എന്ന ത്രീവ്രവാദിക്ക്. ദേശസ്നേഹികളുടെ ഒരു നിറം വരുമെന്ന് കരുതുന്ന സാമ്രജ്യത്യ ശക്തികളുടെയും  കാവി ശക്തികളുടെ ദല്ലാളുകളാണോ ഈ മതേതരക്കാരെന്ന്  സംശയിക്കേണ്ടിയിരിക്കുന്നു.
മനുഷ്യ സ്നേഹത്തിന്റെ നിറകുടവും. ഉറച്ച മത വിശ്വാസിയായും തികഞ്ഞ രാഷ്ട്രീയക്കാരനുമായി ജീവിച്ച് മരിച്ച സാഹിബിന്റെ ജീവിത മാര്‍ഗം. ഇപ്പോള്‍ വളര്‍ന്നു വരുന്ന പുതിയ രാഷ്ട്രീയ സംഘടനകള്‍ക്കും പുതു രാഷ്ട്രീയക്കാര്‍ക്കും പ്രചോദനമാവുമെന്ന് ഭയപ്പെടുന്ന. രാഷ്ട്രീയ കോമരങ്ങളുടെ അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഴിമതിയില്‍ മുങ്ങി കുളിച്ച് കള്ളനും വാണിഭക്കാരനും അരങ്ങ് വാഴുന്ന രാഷ്ട്രീയത്തില്‍ ഇടപ്പെടരുതെന്ന് വിപ്ളവ നായകനായി പിണറായികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. സത്യത്തേയും നീതിയേയും കറകളഞ്ഞ രാഷ്ട്രീയത്തേയും ജനകീയ രാഷ്ട്രീയക്കാര്‍ പേടിക്കുന്നുണ്ട്.
സത്യത്തിനും നീതിക്കുമായി നിലകൊണ്ട് ജീവിച്ചു മരിച്ച വീര നായകന്റെ ചലചിത്രത്തിലെ മരണത്തിന്റെ ചിത്രീകരണമാണ് വര്‍ത്തമാന കാലത്തില്‍ വിവാദമായതെങ്കില്‍. ഭാവിയില്‍ അദ്ദേഹത്തിന്റെ ജീവിതവും ജനം മാതൃകയാക്കുന്നതിലൂടെ വിവാദക്കാര്‍ക്ക് വീണ്ടും വിഷയമാവുമെന്നതില്‍ മലബാറിലെ വീര സിംഹത്തെ നെഞ്ചിലേറ്റുന്നവര്‍ക്ക് സന്തോഷിക്കാം.
അന്‍മ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനു വേണ്ടി വാദിച്ചു എന്നതും കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് പറഞ്ഞതിന്റെയും പേരിലാണോ ഇന്നിവിടെ ജീവിക്കുന്ന മുസ്ലീമിനെ രണ്ടാം തരം പൌരന്മാരായി നിലനിര്‍ത്തുന്നത്. മുസ്ലിം നാമധാരിയായി എന്നതിന്റെ പേരില്‍ ജയിലറകളില്‍ കിടക്കുന്നവന്റെയും പ്രതികരിച്ചാല്‍ ജയിലറയില്‍ കിടക്കേണ്ടി വരുമെന്ന ഭയത്താലും പ്രതികരിക്കാതിരിക്കുന്ന ജനത്തെ കൊഞ്ഞ കുത്തരുത് മതേതര കൈപ്പാവകളെ.
ഭരണക്കൂട ഭീകരതയില്‍ ഹോമിക്കപ്പെടുന്ന ഓരോ മനുഷ്യന്റെയും രോദനങ്ങള്‍ക്കും നിങ്ങളുടെ ചെവികള്‍ തുറന്നിരിക്കുക. ജന നന്മയ്ക്കെന്ന് നാം പറയുന്ന ജനാതിപത്യത്തിന്റെ യഥാര്‍ത്ഥ കാവലാളുകളാവുക നിങ്ങള്‍. എന്നാല്‍ സമൂഹം നിങ്ങള്‍ക്കൊപ്പമുണ്ട്.

No comments: