December 1, 2010

ഓണത്തിനിടക്ക് ചില പുട്ടു കച്ചോടങ്ങള്‍.

തിങ്കളാഴ്ച വൈകുന്നേരം 6 മണി. ഇപ്പോള്‍ എന്താണെന്നറിയില്ല. 6 മണിക്ക് തന്നെ ഇരുട്ടു പരക്കുന്നു. പകല്‍ കുറവാണോ അതോ രാത്രി കൂടുതലാണെന്നോ അറിയില്ല. പ്രകൃതിയുടെ ഈ പ്രതിഭാസം തന്നെ സംശയത്തിന്റെ നിഴലിലാണെന്റെ മുമ്പില്‍. എന്തിനും എല്ലാവര്‍ക്കും സംശയമാണ്. ഈ സംശയങ്ങളെന്നു തീരുമെന്ന ചോദ്യത്തിന് ലോകാവസാനം വരെ, എന്നേ നമ്മുക്ക് ഇപ്പോള്‍ പറയാന്‍ പറ്റു. ലോകാവസാനത്തോടെ ദൈവസന്നിദ്ധിയില്‍ എത്തുമെന്ന് വിശ്വസിക്കുന്ന ബഹുഭൂരിപക്ഷത്തിന് വേണ്ടി പറയുമ്പോള്‍ "അവിടെയും മനുഷ്യന്റെ സംശയങ്ങള്‍ തുടരുമോ?.''എന്നതില്‍ ഞാനും സംശയത്തിലാണ്.

നമ്മുടെ വിഷയം ഇതുപോലെ ഉത്തരം കിട്ടാത്ത ഒന്നല്ല. എന്ന് തീര്‍ത്തു പറയാന്‍ വയ്യ. തിളക്കമുള്ള കോപ്പയിലെ ചൂടുള്ള ചായയും. പത്രങ്ങളിലെ ചൂടുള്ള വാര്‍ത്തകളും. മലയാളത്തിന്റെ സുപ്രഭാതങ്ങളെ ഉന്മേശത്തിലാക്കുമ്പോള്‍. സ്ഥിരം വിഭവങ്ങളില്‍ കേരളീയനിഷ്ടം കുറച്ചു കാലം മുമ്പ് വരെ പീഡനമായിന്നെങ്കില്‍ കഥമാറിയിരിക്കുന്നു. നല്ല പരദൂഷണം, ഭീകരവാദം, ത്രീവ്രവാദം ഇവ മൂന്നും നല്ല കല്ല് വച്ച നുണയില്‍ സമം ചേര്‍ത്ത വിഭവമില്ലെങ്കില്‍ ഒരു ഗതികിട്ടാത്ത സ്ഥിതിയായിരിക്കുന്നു. അതിന് ഹരം പകരാന്‍ കുറെ മതേതരക്കാരും മനുഷ്യാവകാശക്കാരും പ്രാസ്ഥാനികരും പാര്‍ട്ടിക്കാരും പട്ടക്കാരും മത്സരിക്കുകയാണിവിടെ,.

തോട്ടിലെ വെള്ളത്തിന് നല്ല കലക്കാണ്. വയലിലെ വെള്ളത്തിനും നല്ല കലക്ക്. കലക്കില്‍ മീന്‍ പിടിക്കുകയെന്നത് യുവാക്കളുടെയും കുട്ടികളുടെയും ഒരു ഇഷ്ട്ട വിനോദവുമാണ്. അപ്പോള്‍ നമ്മള്‍ പറഞ്ഞത് ത്രീവ്രവാദം ഭീകരവാദം. നാട്ടിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ ഭീകരവാദത്തിന് സാധ്യതയില്ല. അതിനു മാത്രം മനസാന്നിധ്യം ഉള്ളവരായി ആരും തന്നെയില്ല. ത്രീവ്രവാദത്തെ ഭീകരവാദമായി തെറ്റിധരിച്ച നമ്മുടെ നാട്ടുക്കാരുടെ ഇടയില്‍ ഇപ്പോള്‍ ത്രീവ്രവാദിയും ഭീകരനും ഒന്നായിരിക്കുന്നു. കാലം തെററി പെയ്യുന്ന ഇപ്പോഴത്തെ മഴ പോലെ എല്ലാം ഒരു തരം പ്രവചിക്കാന്‍ പററാത്ത സ്ഥിതി. ദാരിദ്ര രേഖകള്‍ക്ക് താഴെ ജനം പെരുകുമ്പോള്‍. നാട്ടിലെ ചില പുതു പണക്കാരന്റെ പുരോഗതി നാടിന്റെ പുരോഗതിയായി ചിത്രീകരിക്കപ്പെടുകയാണിവിടെ.
പിന്നോക്ക സമുദായക്കാര്‍ക്കും ദലിതനും ആദിവാസിയേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നവനും ഇപ്പോള്‍ കച്ചവട കണ്ണുകളോടെ ജനത്തിനെ നോക്കുന്നു. ന്യായമായതിനു പോലും വാദിക്കാന്‍ പാടില്ല. ത്രീവ്രവാദിയെന്നു മുദ്രണം ചെയ്തു കളയും. മുദ്ര കിട്ടിയാല്‍ അവരെ സഹായിക്കാനുമുണ്ട് ഇവിടെ പാര്‍ട്ടിക്കാരും പട്ടക്കാരും. ഒന്നു ചീഴുമ്പോള്‍ മറെറന്നിനു വള്ളമാകുമെന്ന പ്രകൃതി നിയമം ഇവിടെ അക്ഷരാര്‍ത്ഥത്തിന്‍ ശരിയാവുന്നു. വീണു കിട്ടാന്‍ കാത്തിരിക്കുകയാണിവിടെ കൈ പിടിച്ച് ഉയര്‍ത്താന്‍. പക്ഷേ, ഒരു കാര്യം പിന്നെ ആ കൈ വിട്ടു കിട്ടാന്‍ കുറച്ചു പെടാപ്പാട് പെടേണ്ടി വരും. കൈ വെട്ടി പോകാതെയും നോക്കിയാല്‍ സ്വന്തത്തിന് നല്ലത്. ഞാനൊരു ചെറിയ സംഭവം പറയാം. നാട്ടിലെ ചില യുവാക്കള്‍ ഒരു ചെറിയ പ്രശ്നത്തില്‍ സത്യമായ കാര്യം മുഖം നോക്കാതെ പറഞ്ഞു. പ്രശ്നം നാലുപേരു ചര്‍ച്ചക്ക് എടുത്തപ്പോള്‍, ചില പകല്‍ മതേതര വാദികളായ വര്‍ഗീയ വാദികള്‍ക്ക് തോന്നി ഈ യുവാക്കളെ ഒതുക്കാന്‍ കിട്ടിയ അവസരമാണെന്ന്. പോലീസായി പുക്കാറായി.
നിയമം നിയമത്തിന്റെ വഴിയെ എന്ന നിലയില്‍ യുവാക്കള്‍ നീങ്ങിപ്പോള്‍, അവിടെയതാ നാട്ടിലെ മറു ചേരി വര്‍ഗീയ വാദികളുടെ രംഗ പ്രവേശം. അവരുടെ പ്രസ്ഥാവന വന്നു. "പ്രശ്നം ഞങ്ങള്‍ക്ക് വിടണം, ആരു ഒരു ചുക്കും ചെയ്യില്ല, ഒരു കാര്യം. നിങ്ങള്‍ ഞങ്ങളോപ്പം നില്‍ക്കണം''. പ്രശ്നത്തില്‍ അവര്‍ക്ക് ഇടപ്പെടാനുള്ള അവസരമില്ലാതെ മതമില്ലാത്ത ജീവനെ വച്ച് കാര്യങ്ങള്‍ തീര്‍ത്തു. പിന്നീട് ഒരു കാര്യം മനസിലായി. യുവാക്കളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഈ മൂരാച്ചി മതേതരക്കാര്‍ തന്നെ പ്രശ്ന പരിഹാരമെന്ന വ്യജേന മതേതര വര്‍ഗീയ വാദികള്‍ക്ക് യുവാക്കളുടെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുത്തു. വെടക്കാക്കി തനിക്കാകുന്ന ലൊടുക്കു വിദ്യയുമായി നാട്ടിലും മറു നാട്ടിലും പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനരത്തി. തല്ലി കൊള്ളിത്തരം മാത്രം വശത്താക്കിയ മാന്യദ്ദേഹങ്ങളുടെ സംരക്ഷണ മേറെറടുത്തും ഇവരുടെ മെമ്പര്‍ഷിപ്പ് വിതരണം തുടരുകയാണ്.
വളര്‍ച്ചയുടെ തോത് പറഞ്ഞാണ് ഇത്തരക്കാരുടെ ജന സ്വീകാര്യത തെളിയ്ക്കുന്നത്. സമയമില്ലാതെ ഓടുന്ന ആധുനിക മനുഷ്യന് ഇപ്പോള്‍ സമയ നഷ്ട്ടമില്ലാതാക്കാന്‍ അവന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ആരു വന്നലും മുന്‍പിന്‍ ചിന്തിക്കാതെ എല്ലാം സമര്‍പ്പിക്കും. ഈ കാരണത്താല്‍ തന്നെ ഇത്തരക്കാരുടെ പിന്നില്‍ തല്‍പ്പര കക്ഷികളുടെ നീണ്ട നിര കാണുന്നതില്‍ വലിയ അല്‍ഭുതമില്ല. "ധീരാവീരാ നേതാവേ, ധീരതയോടെ നയിച്ചോള്ളു, ലക്ഷം. ലക്ഷം പിന്നാലെ''. മുദ്രാവാക്യങ്ങള്‍ നമ്മള്‍ കേട്ടുമടുത്തതാണ്. ഈ ലക്ഷം ലക്ഷം മുമ്പു പാര്‍ട്ടിക്കാര്‍ പറഞ്ഞിരുന്നത് ലക്ഷ കണക്കിന് ജനങ്ങളെയായിരുന്നെങ്കില്‍. ഇപ്പോള്‍ പാവം ജനങ്ങളെ കാണിച്ചു തട്ടിയും വെട്ടിയും പിരിച്ചുമെടുക്കുന്ന പണത്തിന്റെ ലക്ഷ കണക്കിനുള്ള പണത്തെ നോക്കിയാണെന്നതില്‍ ആര്‍ക്കും വിപരീത അഭിപ്രായവുമില്ല. മര്‍ദ്ദിതന്റെ കാവലാളായി മുന്നേറുന്നവര്‍ മതത്തെയും നീതി നിഷേധവും എങ്ങനെ പാര്‍ട്ടികള്‍ക്ക് അനുകൂലമാക്കാമെന്ന കച്ചവട താല്‍പ്പര്യത്തില്‍ വിലയിരുത്തുകയും. പുറംമേടിയില്‍ ജനങ്ങളുടെ കൈയ്യടി വാങ്ങുമ്പോള്‍ മനസിലാക്കുക ഏതു തരം വാദക്കാരും ആദ്യം മനുഷ്യവകാശം പറഞ്ഞു വന്നാലും കാലക്രമത്തില്‍ അധികാരത്തിന്റെ ചക്കര കുടത്തിലേക്കാണ് ഇവരുടെ പലായനം.

മതവും ആദര്‍ശവും സിദ്ധാന്തങ്ങളും മനുഷ്യന് ലഹരിയായിരിക്കുന്നു. വേഗതയില്‍ ഓടുന്ന മനുഷ്യന്‍ അതിന്റെ അടിമയുമായിരിക്കുന്നു. നാട്ടിലെ പുതിയ പാര്‍ട്ടിക്കാരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അറിയാം എല്ലാലവര്‍ക്കും അവരുടെ വ്യക്തിപരമായ കാര്യത്തിനാണ് എല്ലാ പ്രസ്ഥാനങ്ങളും. എന്നിട്ട് എടുത്താല്‍ പൊങ്ങാത്ത ആദര്‍ശവും പറയുന്നു. പറയുന്നത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക ഇരുപത്തിയഞ്ച് ശതമാനമെങ്കിലും. (തുടരും)


No comments: