October 8, 2010

നെല്ലും പതിരും തിരിച്ചറിയുക......

തെരഞ്ഞെടുപ്പും തിരഞ്ഞു നടപ്പും തുടര്‍ച്ച

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. എന്നിട്ട് എന്ത് സംഭവിക്കാന്‍ എല്ലാം പെട്ടന്ന തീര്‍ക്കണം. കാരണം ഇന്ന് പള്ളിയില്‍ പോകണമെന്നത് വേറെ കാര്യം. ഇന്ന് സ്ക്കൂള്‍ നേരെത്തെ തുടങ്ങും. എല്ലാത്തിനും നിശ്ചിതമായ സമയം. കുളി, ഭക്ഷണം അങ്ങനെ എല്ലാത്തിനും. പിന്നെ രാത്രി നിരത്തിയിട്ട പുസ്തകത്തിന്റെ ഇടയില്‍ നിന്ന് വലിച്ചൂരിയെടുക്കുന്ന പുസ്തകവും പെന്‍സിലും എല്ലാം ബാഗില്‍ കുത്തി കയറ്റി ആരെയോ എന്തോക്കെയോ പറഞ്ഞ് സ്ക്കൂളിലേക്ക് ഓടുന്ന ഓട്ടത്തില്‍ ബാപ്പയോട് ഒരു സ്പഷ്യല്‍ സലാം. സലാമിന്റെ കാര്യം മനസിലാക്കിയ ബാപ്പ രണ്ട് മൂന്ന് നാണയ തുട്ടെടുത്ത് നീട്ടി തന്നു. വഴിയില്‍ കാത്തിരിക്കാമെന്ന് പറഞ്ഞ ചങ്ങാതിയെ കണ്ടില്ല. പ്രശ്നമില്ല മുമ്പില്‍ കണ്ടവനെ കൂടെ കൂട്ടി യാത്ര തുടരുന്നു.
അവന്‍ നടക്കട്ടെ കുട്ടികള്‍ നടന്നു പഠിക്കണം. എന്നിട്ടോ?. എന്ത്. ചുമാ. കഷ്ട്ടപ്പെടുക കഷ്ട്ടപ്പെടുത്തുക എന്നത് ഇപ്പോഴെത്തെ ഒരു രസമല്ലേ. എന്താണ് വല്ലവര്‍ക്കും എതിരഭിപ്രായമുണ്ടോ?. പെട്ടെന്ന് പറയണം. എനിക്ക് നമ്മുടെ നാട്ടിലെ ചില ജനസേവനത്തിനിറങ്ങി തല്ല് വാങ്ങി ഖേദിച്ചു നടക്കുന്നവരുടെയും ചെയ്തതിന്റെ കണക്ക് പറഞ്ഞ് ഹറാമായത് ഹല്ലാലാക്കുന്നതിന്റെയും കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. എന്താണ് മാഷേ ഒരു മാതിരി മാഷന്മാരെ പോലെ. പോട്ടെന്നേ!. വിട്ടു പിടിയെന്നേ.
തെരഞ്ഞെടുപ്പ് അടുത്തു. നാളെയോ മറ്റന്നളോ ജനത്തിന്റെ സന്തോഷവും പരാജയത്തിന്റെ തല കുനിച്ചുള്ള നടത്തവും കാണാനുള്ള സമയമായി. ഒരു സ്ഥാനാര്‍ത്ഥിയെ ഒന്ന് ഒറ്റക്ക് പൊരിക്കണമെന്ന് കരുതി. എത്തിയപ്പോള്‍ ഇടത്തും വലത്തും രണ്ടു പേര്‍ മലക്കാണെന്ന് കരുതരുത്. കാരണം മലക്കിന്റെ ചരിത്രം ഇപ്പോള്‍ കട്ടപ്പുറത്ത് കയറ്റിയിരിക്കുന്നു. ഇപ്പോ. പള്ളിക്ക് പുറത്താണ് പൂരം. എനി നെല്ലിന് പകരം അടക്ക പറിക്കാം വേണമെങ്കില്‍ ശ്രീശാന്തും കളിക്കാം അലെങ്കില്‍ ദൈവത്തിന് ഒരു വീട്. നല്ല കാര്യം. നടക്കട്ടെ.
കേട്ടിലേ കോട്ടയത്തൊരു. മൂത്ത പുള്ളേച്ചന്‍ തൊണൂറു കഴിഞ്ഞപ്പോ. എന്തിനു പോയി. എന്നത് അവിടെ നിക്കട്ടെ. പെണ്‍ സ്ഥാനാര്‍ത്ഥികളെ തപ്പി പാര്‍ട്ടിക്കാര്‍ വീടും മലയും കയറി നടന്നു. ഒന്ന് ഒത്ത് വരുമ്പോള്‍ പെണ് കെട്ടുന്ന അതെ പരുവം. കാസററ് പരുന്ന ചില പ്രാസ്ഥാനികരെന്ന് നമ്മുടെ നല്ല ഒന്നാന്തരം ജനാതിപത്യ പാര്‍ട്ടിക്കാര് സഖടം പറയുന്നു. പിന്നെ ആരും അറിയാതെ ചില പെണ്‍ പുലികളെ ഗോദയില്‍ ഇറക്കി കാത്തിരിക്കുകയാണ് പാര്‍ട്ടിക്കാര്.
സത്യത്തില്‍ പിണറായിക്ക് മതക്കാരെ കാണുമ്പോള്‍ ഹാല്ല് ഇളക്കുന്നതിന് പറയാനില്ല. മനുഷ്യമാരെല്ലാം ഏതെങ്കിലും മതത്തിന്റെ ആളുകള്. മതത്തിന്റെ ആളുകളാണെങ്കില്‍ പണ വെച്ച് കളിക്കുന്ന അസല് കളിക്കാര്. പിന്നെ ബക്കററ് പിരിവോണ്ട് കട്ടനും പന്തവും ആഗോള വല്‍ക്കരണവും എല്ലാം പറഞ്ഞ് പാര്‍ട്ടി വളര്‍ത്തുമ്പോള്‍ മതക്കാരെ എങ്ങനെയെങ്കിലും ത്രീവ്രവാദത്തിലോ കൈവെട്ടിയോ ഒതുക്കുകയല്ലാതെ എന്ത് ചെയ്യും. ഗതിക്കേടു കൊണ്ടാണ് സഖാവേ. കൈരളിയും വിസ്മയയും കണ്ഡലും എല്ലാം നാളെത്തെ മൂലധനമല്ലേ.
ജനകീയം എന്ന വാക്ക് ഞാന്‍ സത്യത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് നമ്മുടെ ചേന്ദമംഗല്ലൂര്‍ മുക്കം റൂട്ടില്‍ ഒരു ജനകീയ കൂട്ടായ്മയില്‍ ഒരു ബസ് ഇറക്കിയപ്പോയാണ്. സഹകരണ ബസ് സര്‍വ്വീസ് എന്ന പേരില്‍ ഇറങ്ങിയെങ്കിലും നാട്ടുക്കാരുടെ സഹകരണ കുറവോ ജനകീയ കൂട്ടായ്മയുടെ സഹകരണമോ അറിയില്ല. ബസ് വിററ് ഷെയറുക്കാര്‍ പണം വാങ്ങി പോയി. സമ്പത്തില്‍ മുങ്ങി കുളിക്കുന്ന ചേന്ദമംഗല്ലൂരുക്കാരുടെ ജനകീയമായ ഒരു കൂട്ടായ്മയുടെ ഗതിയാണിത്. ഇപ്പോള്‍ ആ നാട്ടിലെ ചിലരുടെ ബുദ്ധിയില്‍ വീണ്ടും ജനകീയത വളരുന്നു. പേടിക്കണം. പള്ളി വിട്ട് പാളയത്തില്‍ ഇറങ്ങുകയാണ്. ഇപ്പോള്‍ ജനപക്ഷത്താണെങ്കിലും ജനത്തിന്റെ ദുരിതങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍ വരുമോ എന്നത് കാത്തിരുന്നു കാണുക. പണ്ട് പണ്ടേ ഓരി വെച്ച് കവറില്ലിട്ടാണ് കൊടുക്കാറ്. ഇപ്പോ കഥ മാറി വരുന്നു. മുഴുവനായി കൊടുക്കാന്‍ നോക്കുന്നുണ്ട്. പക്ഷേ അന്ന് കവറിലാണെങ്കിലും ഉള്ളത് കീശയിട്ടാല്‍ മതിയായിരുന്നു. കാരണം ദദരിദ്രന്റെ അവകാശമാണെല്ലോ. എന്നാല്‍ ഇന്ന് മുഴുവന്‍ തന്നാല്‍ കൈ വിരല്‍ നീട്ടണം. അല്ലെങ്കില്‍ വിവരമറിയും.
വിവരത്തിന്റെ കാര്യം പറയാം. നമ്മുക്ക് ഒരുപ്പാട് സ്വപ്നങ്ങളുണ്ട്. എല്ലാം നടക്കണമെങ്കില്‍ കാശ് വേണം. പത്രങ്ങളെല്ലാം കാവികളുടെ പിടിയില്‍ അല്ലെങ്കില്‍ വിവരത്തില്‍ കമിയുള്ള പ്രസ്ഥാനക്കാരുടെ അടുത്ത് എല്ലാം ഒന്ന് പോളിച്ചടുക്കണം. പത്രം തുടങ്ങി. പത്രവും നാട്ടുക്കാരു വാങ്ങി വിജയിപ്പിക്കണം. എല്ലാം നമ്മള് മുമ്പും ചെയ്തതാണെല്ലോ. സഹിക്കാം. എന്നാല്‍ ഇവരു അങ്ങാടിയില്‍ ഇറങ്ങി നില്‍ക്കും എങ്ങോട്ടാ പോണതെന്ന് ചോദിച്ചാല്‍ ആകാശം നോക്കി ഒരു പോക്ക്. അത് അവിടെ നില്‍ക്കട്ടെ. ജനസേവനത്തിന് ഇറങ്ങാനും ഒരു പൂതി. എന്നാല്‍ അതിനും വേണം നമ്മള്. എന്നാല്ല് ഒരു കാര്യം പറയണം ഇവരെന്താണീ ഒളിക്കണത്. എനി എന്തെങ്കിലും പറഞ്ഞാല്‍ തീരും മുമ്പ് വരും അടി. അങ്ങനെ കിട്ടിയ അടിയില്‍ മനം മടുത്തവരുടെ ഒരു ജീവ ചിരിത്രമാണ് ഞാന്‍ മുമ്പ് പറഞ്ഞത്. എല്ലാം ഒരു രസത്തിലാണെങ്കിലും കയ്യില് ചെങ്കോലു കിട്ടിയാല്‍ കഥമാറില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റോ?.
കോണിയുണ്ട് കൈപ്പത്തിയുണ്ട് നല്ല കാലൂക്കുള്ള ഒരുത്തനെ വേണം ആ കൊടിയൊന്നു കെട്ടാന്‍. പാവം പിടിച്ച നമ്മുടെ ഖദറുകളുടെ കഥന കഥ പറയാതിരിക്കുന്നതാണ് നല്ലത്. തപ്പി തപ്പി പിടിച്ചത് തോടനെ എന്നാലും വേണ്ടില്ല. ഒന്നു പാകത്തിലാക്കി കിട്ടന്‍ കുറെ ചെമ്പ് എനിയും കയറ്റേണ്ടി വരും അടുപ്പില്. മതമൈത്രിയൊന്നും വിലപ്പോവില്ല. കേന്ദ്രത്തിന്റെ അടവ് നയമായിരിക്കും നല്ലത്. പ്രശ്നം വളരെ രസമാണ്. സാമ്പാറില്ലാതെ രസം മാത്രം ഒഴിച്ചുള്ള ചോറു തീറ്റി വലിയ രസമാണ്. ചെയ്തതുമില്ല എന്നാലെന്തെങ്കിലും ചെയ്യുമെന്നുമില്ല ജനത്തിനോട് എന്ത് പറയണമെന്നുമില്ല. മൊത്തത്തില്‍ പാമ്പ് ഇര വിഴുങ്ങിയ അവസ്ഥ. ചോറിനും നൂറിനും വോട്ടു വീണ കാലം മാറിയെന്നു മാത്രമല്ല. ആയിരത്തിനുമില്ല വോട്ട്.
പെണെ നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടും കൊണ്ട് ആറാട്ട്. പാട്ട് പഴയതാണ്. മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ വെറുതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തോല്‍ക്കുമെന്ന് പ്രചരിപ്പിക്കൂ. ദരിദ്രന്റെയും കിടപാടമില്ലാത്ത തെണ്ടികളുടെയും ഇന്ത്യയെ ആര്‍ക്കു വേണം. ലക്ഷങ്ങള്‍ സംസാരിക്കുന്ന. ലക്ഷങ്ങള്‍ കൊണ്ട് അമാനമാടുന്ന. രാജ്യത്തിന്റെ ഭംഗി കൂട്ടാന്റെ തെരുവിന്റെ സന്തതികളെ നഗരത്തില്‍ നിന്ന് ആട്ടി അകറ്റി മുഖം മിനുക്കി. ഹാഫ് ട്രൌസറും ഹാന്‍ലെസ്സ് ബനിയനുമിട്ട് കോമണ്‍ വെല്‍ത്തില്‍ കോമണായി ചാടുന്നവന്റെ കൂരയിലും പലപ്പോഴും അരി വേവുന്നില്ല. കളിയല്ല കാര്യം ഗൌരവമുള്ളതാണ്. ഗള്‍ഫിന്റെ പ്രൌണ്ഢി നിലച്ചാല്‍ അരിയില്ലാത്തവരുടെ ലിസ്റ് വല്ലുതായിരിക്കും. ഓര്‍ക്കുക വല്ലപ്പോഴും. നെല്ലും പതിരും തിരിച്ചറിയുക. ശുഭം

No comments: